Friday, September 20, 2024

സ്വന്തം മകളെ പീഡിപ്പിച്ചു; പിതാവിന് 12 വർഷം കഠിനതടവും പിഴയും; സംരക്ഷിക്കേണ്ടവൻ തന്നെ പീഡകനാകുന്നത് സാമൂഹ്യ ദുരന്തമാണെന്ന് പ്രോസിക്യൂഷൻ

തൃശൂർ: സ്വന്തം മകളെ പീഡിപ്പിച്ച കേസിൽ പിതാവിന് 12 വർഷം കഠിനതടവും പിഴയും ശിക്ഷ. ചേലക്കര കൊളത്തൂർ ചേറു കുട്ടി മകൻ രാജു (51) വിനെയാണ് തൃശ്ശൂർ ഫാസ്റ്റ് ട്രാക് കോടതി ജഡ്ജി ബിന്ദു സുധാകരൻ വിവിധ വകുപ്പുകളിലായി 12 വർഷം കഠിന തടവിനും 75,000 രൂപ പിഴയടക്കുന്നതിനും ശിക്ഷിച്ചു കൊണ്ട് ഉത്തരവായത്.

2020 ലാണ് കേസ്സിനാസ്പദമായ  സംഭവം ഉണ്ടായത്. ആരുമില്ലാത്ത സമയത്ത് സ്വന്തം മകളെ പീഡിപ്പിക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് അറസ്റ്റിലായ പ്രതിയെ കസ്റ്റഡിയിൽ വെച്ചാണ് വിചാരണ പൂർത്തിയാക്കിയത്. ഇപ്പോൾ ചേലക്കര ഇൻസ്പെക്ടറായ  ഇ ബാലകൃഷ്ണൻ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ച കേസ്സിൽ തെളിവിലേക്ക്  11 സാക്ഷികളെയും 17 രേഖകളും 4 തൊണ്ടിമുതലുകളും ഹാജരാക്കി. ഇന്ത്യൻ ശിക്ഷാ നിയമം 354 വകുപ്പ് പ്രകാരം 5 വർഷം കഠിന തടവിനും 25,000 രൂപ പിഴയടക്കുന്നതിനും പുറമെ പോക്സോ നിയമം 10 ,9 വകുപ്പുകൾ പ്രകാരം 7 വർഷം കഠിന തടവിനും 50,000 രൂപ പിഴയടക്കുന്നതിന്നുമാണ് വിധിച്ചിട്ടുള്ളത്. പിഴയടക്കാത്ത പക്ഷം കഠിന തടവ് 3 മാസം കൂടി അനുഭവിക്കേണ്ടി വരും. പിഴയടക്കുന്ന പക്ഷം പിഴ തുക ക്രിമിനൽ നടപടി ചട്ടം 357 പ്രകാരം അതിജീവിതക്ക് നൽകണമെന്ന്  ഉത്തരവിൽ പ്രത്യേക പരാമർശമുണ്ട്. രണ്ടു ശിക്ഷകളും വേറേ വേറേ അനുഭവിക്കണം. സംരക്ഷിക്കേണ്ടവൻ തന്നെ പീഡകനാകുന്നത് സാമൂഹ്യ ദുരന്തമാണെന്ന് പ്രോസിക്യൂഷൻ വാദിച്ചു
പ്രോസിക്യൂഷനു വേണ്ടി ഫാസ്റ്റ് ട്രാക്ക് കോടതി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ.പി അജയ്കുമാർ ഹാജരായി

RELATED ARTICLES
- Advertisment -

Most Popular

Recent Comments