Friday, September 20, 2024

പട്ടാപ്പകൽ അണ്ടത്തോട് സെന്ററിൽ ആളുമാറി യുവാവിനെ ക്രൂരമായി മർദ്ദിച്ച് തട്ടിക്കൊണ്ടുപോയ സംഭവം: പിതാവും രണ്ടു മക്കളും അറസ്റ്റിൽ

വടക്കേകാട്: അണ്ടത്തോട് സെന്ററിൽ പട്ടാപ്പകൽ ആളുമാറി യുവാവിനെ നടുറോഡിലിട്ട് മർദിച്ചശേഷം തട്ടിക്കൊണ്ടുപോയി. അണ്ടത്തോട് നാറാണത്തയിൽ ഹംസത്ത‌ി(40)നെയാണ് പിക്കപ്പ് വാനിലെത്തിയ സംഘം ക്രൂരമായി മർദിച്ച് തട്ടിക്കൊണ്ടുപോയത്.
സംഭവത്തിൽ മലപ്പുറം വെളിയങ്കോട് സ്വദേശികളായ പാണക്കാട്ട് ജബ്ബാർ (44), മക്കളായ ജാബിർ (23), ജസീബ് (20), വണ്ടി ഉടമയുടെ ബന്ധു തണ്ടേങ്കാട്ടിൽ ഇബ്രാഹിം എന്നിവരാണ് പോലീസ് കസ്റ്റഡിയിലുള്ളത്. ഇന്നലെ വൈകീട്ട് നാലിനാണ് സംഭവം.
കൂലിപ്പണി കഴിഞ്ഞ് വരുകയായിരുന്ന ഹംസത്തിനെ വാനിൽ എത്തിയ സംഘം പിടികൂടുകയായിരുന്നു. ആക്രമണത്തിന്റെ ദൃശ്യങ്ങളും വാഹനത്തിന്റെ ഫോട്ടോയും സംഭവസമയത്ത് ഉണ്ടായിരുന്നവർ എടുത്തിരുന്നു. വെളിയങ്കോട് അജ്ഞാത കേന്ദ്രത്തിൽ കൊണ്ടുപോയി 10 പേരടങ്ങുന്ന സംഘം നഗ്നനാക്കി വീണ്ടും മർദിച്ചു. ചോര പുരണ്ട വസ്ത്രങ്ങൾ മാറ്റി പകരം വസ്ത്രം ധരിപ്പിച്ചു. തുടർന്ന് വാഹനഉടമയെ കണ്ടെത്തി പോലീസ് കസ്റ്റഡിയിലെടുത്തു. ഇതേത്തുടർന്ന് അക്രമിസംഘം ഹംസത്തുമായി സ്റ്റേഷനിൽ കീഴടങ്ങി. പരിക്കേറ്റ ഹംസത്തിനെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സാമ്പത്തിക ഇടപാടാണ് ആക്രമണത്തിന്‌ കാരണമായി പറയുന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments