Friday, September 20, 2024

ജിന്ന് ചികിത്സയുടെ പേരിൽ മാതൃസഹോദരിയെ ചികിത്സിക്കാനെത്തിയ ‘സിദ്ധൻ’ പതിനാറുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ അറസ്റ്റിൽ.

തളിപ്പറമ്പ്: ജിന്ന് ചികിത്സയുടെ പേരിൽ മാതൃസഹോദരിയെ ചികിത്സിക്കാനെത്തിയ ‘സിദ്ധൻ’ പതിനാറുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ അറസ്റ്റിലായി. തളിപ്പറമ്പ്
(കണ്ണൂർ) ബദരിയ്യ നഗറിൽ വാടക വീട്ടിൽ താമസിക്കുന്ന ഞാറ്റുവയലിലെ തുന്തക്കാച്ചി മീത്തലെ പുരയിൽ എം.ടി.പി ഇബ്രാഹിമിനെയാണ് (50) തളിപ്പറമ്പ് ഐ.എസ്.എച്ച്.ഒ എൻ. കെ. സത്യനാഥൻ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ബുധനാഴ്ച്ച (ഒൻപതിന് ) രാവിലെ 11 ഓടെ പെൺകുട്ടിയുടെ വീട്ടിൽ വെച്ചാണ് സംഭവം നടന്നത്. പെൺകുട്ടിയുടെ മാതാവിന്റെ ജ്യേഷ്ഠത്തിയുടെ കാല് വേദന മാറ്റിത്തരാമെന്ന് പറഞ്ഞാണ് വീട്ടിലെത്തിയത്. പെൺകുട്ടിയെ കണ്ടപ്പോൾ അവളുടെ ശരീരത്തിൽ ജിന്ന് കൂടിയിട്ടുണ്ടെന്നും വിശ്വസിപ്പിച്ചു. അത് ഒഴിപ്പിച്ചുതരാമെന്ന് പറഞ്ഞ് ഇയാൾ ലൈംഗികമായി പീഡിപ്പിച്ചതായാണ് രക്ഷിതാാക്കളുടെ പരാതി. ചൈൽഡ് ലൈനിൽ നൽകിയ പരാതിയെ തുടർന്നാണ് കേസ്. പോക്സോ നിയമപ്രകാരം അറസ്റ്റിലായ ഇബ്രാഹിമിനെ തളിപ്പറമ്പ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments