പുന്നയൂർക്കുളം: ഫേസ്ബുക്കിലൂടെ കൃഷി മന്ത്രിയെയും എം.എൽ.എ, പഞ്ചായത്ത് പ്രസിഡൻ്റ് ഉൾപ്പെടെയുള്ള ജനപ്രതിനിധികളെ അസഭ്യം പറയുകയും മന്ത്രി ജി.ആർ അനിലിനെ സോഷ്യൽ മീഡിയയിലൂടെ അസഭ്യം വിളിക്കാൻ പടവ് കമ്മറ്റി ഗ്രൂപ്പിലൂടെ മറ്റു വ്യക്തികളോട് ആഹ്വാനം ചെയ്യുകയും ചെയ്തെന്ന് പരാതി. യുവാവിനെതിരെ പരാതിയുമായി സി.പി.ഐ രംഗത്ത്. ഇതുസംബന്ധിച്ച് സി.പി.ഐ പുന്നയൂർക്കുളം ലോക്കൽ കമ്മറ്റി സെക്രട്ടറി കെ എസ് ഭാസ്‌ക്കാരൻ വടക്കേക്കാട് പോലീസിൽ പരാതി നൽകി. വാഗ്ദാനം നൽകിയത് പാലിച്ചില്ലെന്ന് ആരോപിച്ചാണ് യുവാവ് മന്ത്രിമാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികളെ അസഭ്യം പറഞ്ഞതത്രേ. പക്ഷേ എന്തു വാഗ്ദാനമാണ് പാലിക്കാത്തെതെന്നു വ്യക്തമാക്കുന്നില്ല. അസഭ്യം പറഞ്ഞാലെ നെല്ലിൻ്റെ വില ലഭിക്കൂ എന്ന് വാട്ട്സാപ്പിൽ വോയ്സ് മെസേജിലൂടെ മറ്റുള്ളവരോട് പറയുകയും എല്ലാവരോടും മന്ത്രി ജി ആർ അനിലിൻ്റെ ഫേസ്ബുക്ക് പേജിൽ അശ്ലീലം എഴുതിയിടാൻ പ്രേരിപ്പിച്ചതായും പരാതിയിൽ പറയുന്നു. ഇത്തരം പ്രവണതകൾക്കെതിരെ നിയമനടപടികളുമായ് മുന്നോട്ട് പോകുമെന്നും സി.പി.ഐ പുന്നയൂർക്കുളം ലോക്കൽ സെക്രട്ടറി കെ.എസ് ഭാസ്കരൻ പറഞ്ഞു.