Friday, September 20, 2024

ഏങ്ങണ്ടിയൂരിൽ സി.പി.എം ലോക്കൽ സെക്രട്ടറിയുമായി തമ്മിൽത്തല്ലി പരിക്കേറ്റ സി.പി.എം വനിതാ നേതാവിന്റെ മകൻ മരിച്ചു.

ഏങ്ങണ്ടിയൂർ: ഏങ്ങണ്ടിയൂർ പഞ്ചായത്താഫീസിൽ സി.പി.എം ലോക്കൽ സെക്രട്ടറിയുമായി തമ്മിൽത്തല്ലി പരിക്കേറ്റ സി.പി.എം വനിതാ നേതാവിന്റെ മകൻ മരിച്ചു. സി.പി.എം നേതാവും ബ്ളോക്ക് പഞ്ചായത്ത് അംഗവും മഹിളാ അസോസിയേഷൻ നേതാവുമായ കെ.ബി സുധയുടെ മകൻ അമൽകൃഷ്ണൻ(31) ആണ് മരിച്ചത്. ഫെബ്രുവരി ഒന്നിനായിരുന്നു സംഘർഷം. 45 ദിവസമായി ആശുപത്രിയിൽ ചികിൽസയിലായിരുന്നു. കഴിഞ്ഞ ദിവസമാണ് ഏങ്ങണ്ടിയൂരിലെ വീട്ടിലെത്തിച്ചത്. ഇന്ന് വൈകീട്ട് എട്ടോടെ മരണം സംഭവിച്ചു. ലോക്കൽ സെക്രട്ടറി ജ്യോതിലാലുമായിട്ടാണ് അമൽകൃഷ്ണൻ ഏറ്റുമുട്ടലുണ്ടായത്. സുധയുടെ അയൽവാസിയുമായുള്ള തർക്കം സംബന്ധിച്ച വാക്കേറ്റമാണ് ഇരുവരും തമ്മിലുള്ള അടിപിടിയിലെത്തിയത്. ജ്യോതിലാലും ഏരിയാ കമ്മിറ്റിയംഗം കെ.എച്ച് സുൽത്താനും ചേർന്ന് അമൽകൃഷ്ണനെ മർദിച്ചതായി ആക്ഷേപമുണ്ടായിരുന്നു. അമൽകൃഷ്ണൻറെ മൂക്കിന്റെ എല്ലിന് പൊട്ടലടക്കമുള്ള പരിക്കുണ്ടായിരുന്നു. ആദ്യം ചാവക്കാട് താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും ചികിൽസയിലുമായിരുന്നു. പരിക്കുകൾ ഭേദപ്പെട്ടതിനെ തുടർന്നാണ് വീട്ടിലെത്തിച്ചത്. സ്ഥലത്തെത്തിയ പൊലീസ് സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചിരുന്നു. ഇരുകൂട്ടരും പരസ്പരം മർദിക്കുന്നത് ദൃശ്യങ്ങളിലുണ്ടെന്ന് പൊലീസ് പറഞ്ഞിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments