Sunday, May 31, 2026

പത്ത് ദിവസം നീണ്ടു നിൽക്കുന്ന ഗുരുവായൂർ ഉൽസവത്തിന് കൊടിയേറി

ഗുരുവായൂർ : പത്ത് ദിവസം നീണ്ടു നിൽക്കുന്ന ഗുരുവായൂർ ഉൽസവത്തിന് കൊടിയേറി. കുംഭമാസത്തിലെ പുണ്യമായ പൂയം നാളിലെ കൊടിയേറ്റത്തിന് സാക്ഷിയായി ഭക്തർ. ഇന്നു രാത്രി 9 മണിക്കാണ് ക്ഷേത്രം തന്ത്രി പി.സി.ദിനേശൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യ കാർമ്മികത്വത്തിൽ കൊടിയേറ്റം നടന്നത്.

തന്ത്രി മാരായ സതീശൻ നമ്പൂതി , ഹരി നമ്പൂതിരി , മേൽശാന്തി കക്കാട് ഡോ : കിരൺ ആനന്ദ് നമ്പൂതിരി എന്നിവരുടെ സാന്നിധ്യത്തിൽ ആയിരുന്നു കൊടി കയറ്റ ചടങ്ങുകൾ നടന്നത് . കൊടിയേറ്റത്തിന് മുൻപ് തന്ത്രി ദിനേശൻ നമ്പൂതിരിപ്പാട് കൊടി പൂജ നടത്തി ശേഷം സപ്ത വർണ കോടി ശ്രീലകത്തേക്ക് എടുത്ത് ഭഗവാന്റ തൃപ്പാദങ്ങ ളിൽ സമർപ്പിച്ചശേഷം തിരികെ കൊണ്ട് വന്നാണ് കൊടി കയറ്റിയത് .

ആനയില്ലാ ശീവേലി

ക്ഷേത്രോത്സവത്തിന്റെ ഭാഗമായിരാവിലെ ആചാരപെരുമയോടെ ആനയില്ലാശീവേലി നടന്നു .ക്ഷേത്രത്തില്‍ ആനയില്ലാതിരുന്ന കാലത്തെ അനുസ്മരിച്ചാണ് 4 ക്ഷേത്രത്തില്‍ ആനയില്ലാതെ ശീവേലി നടത്തിയത്. രാവിലെ ഏഴു മണിയോടെയാണ് ചടങ്ങ് നടന്നത്കഴകക്കാരായ വരിയര്‍ കുടുംബത്തിലെ അംഗങ്ങള്‍ വെള്ളികുത്തുവിളക്കുകളില്‍ ദീപംതെളിയിച്ച് ശീവേലിക്ക് അണി നിരന്നപ്പോള്‍, ശാന്തിയേറ്റ കീഴ്ശാന്തി ശ്രീഗുരുവായൂരപ്പന്റെ ചൈതന്യപൂര്‍ണ്ണമായ തങ്കതിടമ്പ് കരങ്ങളിലേറ്റി മാറോട് ചേര്‍ത്ത് പിടിച്ച് ക്ഷേത്രത്തിന് മൂന്ന് പ്രദക്ഷിണം വലംവെച്ച് ചടങ്ങ് നടത്തി. വര്‍ഷത്തിലൊരുതവണ മാത്രം നടത്തുന്ന ആനയില്ലാ ശീവേലി ദര്‍ശിക്കാന്‍ ക്ഷേത്രത്തിനകത്ത് വൻ ഭക്ത ജന തിരക്ക് ആയിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments