Friday, September 20, 2024

തീരദേശനിയന്ത്രണം: കേരളത്തിന്റെ ആവശ്യം അംഗീകരിച്ചു; എട്ടുജില്ലകളിലെ 66 പഞ്ചായത്തുകൾക്ക് ഇളവ്

ന്യൂഡല്‍ഹി : കേരളത്തിൽ എട്ടുജില്ലകളിലെ 66 പഞ്ചായത്തുകൾക്ക് തീരദേശ നിയന്ത്രണമേഖല (സി.ആർ. സെഡ്.) വ്യവസ്ഥകളിൽ ഇളവു ലഭിക്കും. ഈ പഞ്ചായത്തുകളെ നിർമാണനിയന്ത്രണങ്ങളുള്ള സി.ആർ.സെഡ്-മൂന്നാംവിഭാഗത്തിൽനിന്ന് കൂടുതൽ ഇളവുകളുള്ള രണ്ടാംവിഭാഗത്തിലേക്ക് മാറ്റണമെന്ന കേരളത്തിന്റെ ആവശ്യം കഴിഞ്ഞദിവസം ചേർന്ന തീരദേശ മാനേജ്‌മെന്റ് അതോറിറ്റി യോഗം അംഗീകരിച്ചു. ഇതോടെ മത്സ്യത്തൊഴിലാളികളുടെ ആവാസസ്ഥലം ഉൾപ്പെടെയുള്ളവയുടെ നിർമാണപ്രവർത്തനങ്ങളിൽ ഇളവ് ലഭിക്കും.

ധാതുഖനന സാധ്യതയുള്ള ആറു പഞ്ചായത്തുകൾക്ക് മാറ്റം അനുവദിക്കാനിടയില്ല. സി.ആർ.സെഡ്- മൂന്നാം വിഭാഗത്തിലുള്ള 175 പഞ്ചായത്തുകളെ രണ്ടാംവിഭാഗത്തിലേക്ക് മാറ്റണമെന്ന് 2011 മുതൽ കേരളം ആവശ്യപ്പെട്ടുവരുകയാണ്. ആലപ്പുഴ, എറണാകുളം, കണ്ണൂർ, കാസർകോട്, കോഴിക്കോട്, മലപ്പുറം, തിരുവനന്തപുരം, തൃശ്ശൂർ ജില്ലകളിലെ 66 പഞ്ചായത്തുകളെയാണ് മാറ്റാൻ ധാരണയായത്.

ഈ മാറ്റത്തിന് ചില നിബന്ധനകൾ കേന്ദ്രം മുന്നോട്ടുവെച്ചിട്ടുണ്ട്. 66 പഞ്ചായത്തുകളിലും ദുരന്തനിവാരണ അതോറിറ്റിയുടെ പ്ലാൻ ഏർപ്പെടുത്തണം. കേന്ദ്ര ആണേവാർജ വകുപ്പ് സർവേനടത്തി ധാതുലവണങ്ങളുള്ള പ്രദേശങ്ങളായി കണ്ടെത്തുകയും ഭാവിയിൽ ഖനനംനടത്താനായി അടയാളപ്പെടുത്തുകയും ചെയ്ത മേഖലകളടങ്ങുന്ന പഞ്ചായത്തുകളെ സി.ആർ. സെഡ്- മൂന്നിൽനിന്ന് രണ്ടിലേക്ക് മാറ്റാൻ അനുമതിനൽകില്ല. ഇതനുസരിച്ച് ഈ പട്ടികയിലുൾപ്പെട്ട തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴ്, കരുംകുളം, കോട്ടുകാൽ, വെങ്ങാനൂർ പഞ്ചായത്തുകളും ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ നോർത്ത്, അമ്പലപ്പുഴ സൗത്ത് പഞ്ചായത്തുകളും സി.ആർ. സെഡ് മൂന്നിൽത്തന്നെ തുടർന്നേക്കും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments