Sunday, June 21, 2026

ലോകകപ്പിൽ ഏഷ്യൻ വസന്തം; ജപ്പാൻ ടുണീഷ്യയെ തകർത്തു (4-0)

ലോകകപ്പിൽ ട്യുണീഷ്യയെ എതിരില്ലാത്ത നാല് ഗോളുകൾക്ക് തകർത്തുവിട്ട് ജപ്പാൻ. തുടക്കംമുതൽ ഒടുക്കംവരെ പന്തടക്കത്തിലും വേഗത്തിലും ജപ്പാൻ കാട്ടിയ ആധിപത്യത്തിന് മുന്നിൽ ട്യുണീഷ്യൻ പ്രതിരോധം പൂർണമായി തകരുകയായിരുന്നു. ആദ്യ പകുതിയിൽ രണ്ട് ഗോളുകൾ നേടി മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത ജപ്പാൻ, രണ്ടാം പകുതിയിലും രണ്ട് ഗോളുകൾ കൂടി സ്‌കോർ ചെയ്തു.

മത്സരം തുടങ്ങി നാലാം മിനിറ്റിൽ തന്നെ ജപ്പാൻ ലീഡെടുത്തു. ഇടതുവിങ്ങിലൂടെ കുതിച്ചുപാഞ്ഞ നകാമുറ നൽകിയ മികച്ചൊരു ക്രോസ് കൃത്യമായി ബോക്‌സിലെത്തിയ ഡെയ്ച്ചി കാമഡ വലയിലാക്കുകയായിരുന്നു (1-0). തൊട്ടുപിന്നാലെ രണ്ട് അവസരങ്ങൾ ജപ്പാന് വീണ്ടും ലഭിച്ചെങ്കിലും ട്യുണീഷ്യൻ പ്രതിരോധത്തിന്റെ കഠിനശ്രമങ്ങളും ഗോൾകീപ്പർ ദഹ്‌മന്റെ മികച്ച സേവുകളും അവരെ രക്ഷിച്ചു. കോച്ച് ഹാജിമെ മൊറിയാസുവിന്റെ 3-4-3 ഫോർമേഷനിൽ ജപ്പാൻ താരങ്ങൾ കളം നിറഞ്ഞു കളിച്ചതോടെ ട്യുണീഷ്യൻ നിര ശരിക്കും കാഴ്ചക്കാരായി മാറി.

31-ആം മിനിറ്റിൽ ഫെയ്നൂർഡ് സ്‌ട്രൈക്കർ അയസെ ഉവേദയിലൂടെ ജപ്പാൻ തങ്ങളുടെ രണ്ടാം ഗോൾ നേടി. ബോക്‌സിന്റെ വലതുമൂലയിലേക്ക് പന്തുമായി മുന്നേറിയ ഉവേദ, ട്യുണീഷ്യൻ ഡിഫെൻഡർ താൽബിയുടെ കാലുകൾക്കിടയിലൂടെ തൊടുത്ത ലോ-ഡ്രൈവ് വലയിൽ തുളച്ചുകയറി (2-0).

രണ്ടാം പകുതിയിൽ ട്യുണീഷ്യ ചില മാറ്റങ്ങളോടെ പ്രതിരോധം ശക്തമാക്കാൻ ശ്രമിച്ചു. 50-ആം മിനിറ്റിൽ ഹാനിബാലിന് ട്യുണീഷ്യയുടെ ആദ്യ മികച്ച അവസരം ലഭിച്ചെങ്കിലും പന്ത് വലയിലെത്തിക്കാൻ താരത്തിന് കഴിഞ്ഞില്ല. 69-ആം മിനിറ്റിൽ ജപ്പാൻ മൂന്നാം ഗോളും നേടി. ഉവേദയുടെ മനോഹരമായ വൺ-ടച്ച് പാസിൽനിന്ന് ഓഫ്സൈഡ് ട്രാപ്പ് ചതിച്ച് മുന്നേറിയ ഇതോ, ഗോൾകീപ്പറെ മറികടന്ന് പന്ത് വലയിലെത്തിക്കുകയായിരുന്നു (3-0). 83-ആം മിനിറ്റിൽ ഉവേദ തന്റെ രണ്ടാമത്തെയും ടീമിന്റെ നാലാമത്തെയും ഗോൾ നേടി ട്യുണീഷ്യയുടെ പരാജയം പൂർത്തിയാക്കി. സാനോ ബോക്‌സിന്റെ മറുഭാഗത്തേക്ക് ഉയർത്തി നൽകിയ പന്ത് മനോഹരമായ ഹെഡ്ഡറിലൂടെ ഉവേദ വലയിലെത്തിക്കുകയായിരുന്നു (4-0). ട്യുണീഷ്യക്ക് ജപ്പാന്റെ വേഗമേറിയ കളിശൈലിക്ക് മുന്നിൽ പിടിച്ചുനിൽക്കാനായില്ല.

RELATED ARTICLES
- Advertisment -

Most Popular

Recent Comments