Friday, September 20, 2024

മൊബൈൽ ഫോൺ തകരാറായി; ബാറ്ററി മാറ്റി നൽകുവാനും 5000 രൂപ നഷ്ടവും 1000 രൂപ ചിലവും നൽകാൻ ഉപഭോക്തൃകോടതി വിധി

തൃശൂർ: മൊബൈൽ ഫോണിന് തകരാറാരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. കാറളം പുല്ലത്തറ കുരുവിള വീട്ടിൽ ടി.വി പോൾസൺ ഫയൽ ചെയ്ത ഹർജിയിലാണ് മതിലകത്തുള്ള മൊബൈൽ പാർക്ക് ഉടമക്കെതിരെയും കൊടുങ്ങല്ലൂർ വടക്കെ നടയിലുള്ള മൊബൈൽ കെയറിൻ്റെ ഉടമക്കെതിരെയും ഉപഭോക്തൃകോടതി വിധി പ്രഖ്യാപിച്ചത്. പോൾസൺ മൊബൈൽ പാർക്കിൽ നിന്ന് 4900 രൂപ നൽകിയാണ് ലെനോവയുടെ മൊബൈൽ ഫോൺ വാങ്ങിയിരുന്നു. വൈകാതെ ഫോൺ പ്രവർത്തനരഹിതമായി. പരാതിയുമായി വാറണ്ടി പ്രകാരം പ്രവർത്തിക്കുവാൻ ബാധ്യതപ്പെട്ട മൊബൈൽ കെയറിനെ ബന്ധപ്പെട്ടപ്പോൾ ബാറ്ററി ബൾജ് ചെയ്തതാണെന്നും യാതൊന്നും ചെയ്യുവാനില്ലെന്നും പറഞ്ഞ് മടക്കിയയച്ചു. തുടർന്ന് പോൾസൺ ഹർജി ഫയൽ ചെയ്യുകയായിരുന്നു. വിൽപ്പനാനന്തരസേവനം എതൃകക്ഷികൾ നൽകിയില്ലെന്നും ഇത് സേവനത്തിലെ വീഴ്ചയാണെന്നും കോടതി വിലയിരുത്തി. തെളിവുകൾ പരിഗണിച്ച പ്രസിഡന്റ് സി.ടി സാബു, മെമ്പർ ശ്രീജ എസ് എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃകോടതി മൊബൈൽ ഫോണിൻ്റെ ബാറ്ററി മാറ്റി നൽകുവാനും നഷ്ടപരിഹാരമായി 2500 രൂപ വീതം 5000 രൂപയും ചിലവിലേക്ക് 500 രൂപ വീതം 1000 രൂപയും നൽകാനും വിധിക്കുകയായിരുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ. എ.ഡി ബെന്നി ഹാജരായി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments