Friday, September 20, 2024

ഹോട്ടലില്‍ ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന യുവാവിന്റെ മൊബൈല്‍ ഫോണ്‍ ആയുധം കാട്ടി ഭീഷണിപ്പെടുത്തി തട്ടിയെടുത്തു; മൂന്നുപേർ പിടിയിൽ

ഇരിങ്ങാലക്കുട: ഹോട്ടലില്‍ ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന യുവാവിന്റെ മൊബൈല്‍ ഫോണ്‍ ആയുധം കാട്ടി ഭീഷണിപ്പെടുത്തി തട്ടിയെടുത്ത കേസിലെ 3 പ്രതികള്‍ പിടിയില്‍. കിഴുത്താണി ചെമ്മണ്ട റോഡ് സ്വദേശി പുളിക്കല്‍ വീട്ടില്‍ പാച്ചു എന്ന് വിളിക്കുന്ന സാഗവ് 20 വയസ്സ്,മൂര്‍ക്കനാട് സ്വദേശി കറുത്തപറമ്പില്‍ ഗപ്പി എന്ന് വിളിക്കുന്ന ഗപ്പി അനുമോദ് 21 വയസ്സ്, പൊറത്തിശ്ശേരി മുതിരപ്പറമ്പില്‍ ഡ്യൂക്ക് എന്ന് വിളിക്കുന്ന ഡ്യൂക്ക് പ്രവീണ്‍ 21 വയസ്സ് എന്നിവരെയാണ് ഡിവൈഎസ്പി ഫെയ്മസ്സ് വര്‍ഗ്ഗീസിന്റെ നിര്‍ദേശപ്രകാരം എസ്സ്.എച്ച്.ഒ എം.ജെ. ജിജോയുടെ നേതൃത്വത്തില്‍ എസ്സ് ഐ. അനൂപ് . പി.ജിയും സംഘവും അറസ്റ്റ് ചെയ്തത് . അഡീഷ്ണല്‍ എസ്് ഐ ക്ലീറ്റസ്സ് , എ എസ്.ഐ ജസ്റ്റിന്‍,സ്‌പെഷല്‍ ബ്രാഞ്ച് ഓഫീസര്‍ സനീഷ് ബാബു , സി.പി. ഒ മാരായ വൈശാഖ് മംഗലന്‍ , ഫൈസല്‍, അനീഷ്, അരുണ്‍ രാജ് എന്നിവരാണ് പ്രത്യേക അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത് .പ്രതി സാഗവ് ഇരിങ്ങാലക്കുട കനാല്‍ ബെയ്‌സില്‍ 2018 ല്‍ ചുണ്ണാമ്പ് ദേഹത്തേക്ക് തെറിച്ചതിന് ഗൃഹനാഥനെ വീട്ടില്‍ കയറി വെട്ടി കൊലപ്പെടുത്തിയ കേസ്സിലെ പ്രധാനിയാണ.് ഈ കേസ്സില്‍ പ്രതി ജാമ്യത്തില്‍ ഇറങ്ങിയതാണ്. ക്രൈസ്റ്റ് കോളേജിനടുത്തുള്ള ഹോട്ടലില്‍ വച്ച് നല്ല വില കൂടിയ മൊബൈല്‍ കൈവശം കണ്ട യുവാവിനെ കത്തി ചൂണ്ടിക്കാണിച്ച് താന്‍ കൊലക്കേസ് പ്രതിയാണ് എന്ന് പറഞ്ഞാണ് മൊബൈല്‍ തട്ടിയെടുത്തത്. പ്രതികള്‍ക്ക് ജില്ലയിലെ വിവിധ സ്‌റ്റേഷനുകളില്‍ കഞ്ചാവ്, മോഷണം, കൊലപാതകശ്രമത്തിനടക്കം നിരവധി കേസ്സുകള്‍ നിലവിലുണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments