Thursday, October 3, 2024

മോദി സര്‍ക്കാരിന്റെ അനുമതിയായി; ഇനി 15 മുസ്ലിം രാജ്യങ്ങളില്‍ ഇന്ത്യയില്‍നിന്നുള്ള ഹലാല്‍ ബീഫെത്തും

ന്യൂഡല്‍ഹി: നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാരിന്റെ അനുമതി ലഭിച്ചതോടെ ഇനി 15 മുസ്ലിം രാജ്യങ്ങളില്‍ ഇന്ത്യയില്‍നിന്നുള്ള ഹലാല്‍ ബീഫെത്തും. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡിന്റെ അനുമതി പ്രകാരം ബഹ്‌റൈന്‍, ഇറാന്‍, ഇറാഖ്, കുവൈത്ത്, മലേഷ്യ, ബംഗ്ലാദേശ്, ഇന്തോനേഷ്യ, ജോര്‍ദാന്‍, ഒമാന്‍, ഖത്തര്‍, സഊദി അറേബ്യ, സിംഗപ്പൂര്‍, തുര്‍ക്കി, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളിലേക്കാണ് ഹലാല്‍ ബീഫ് കയറ്റുമതി ചെയ്യുന്നത്.

ഹലാല്‍ മാംസവും അതിന്റെ ഉല്‍പ്പന്നങ്ങളും കയറ്റുമതി ചെയ്യുന്നതിനുള്ള ചട്ടം സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ ഇറക്കിയ വിജ്ഞാപനം ഈ മാസം 16 മുതല്‍ പ്രാബല്യത്തില്‍ വരും. ഇതുപ്രകാരം ഹലാല്‍ മാംസവും മാംസ ഉല്‍പന്നങ്ങളും കയറ്റുമതി ചെയ്യാന്‍ 15 രാജ്യങ്ങളിലേക്ക് ഹലാല്‍ സര്‍ട്ടിഫൈ ചെയ്തതായി Directorate General of Foreign Trade അറിയിച്ചു. Halal Quality Council of India (QCI) യുടെയും India Conformity Assessment Scheme (ICAS) യുടെയും അംഗീകാരത്തോടെ ഉല്‍പ്പാദിപ്പിച്ച് പായ്ക്ക് ചെയ്യുന്ന മാംസങ്ങള്‍ മാത്രമെ കയറ്റിമതിചെയ്യൂവെന്നും അധികൃതര്‍ അറിയിച്ചു.

ഇന്ത്യയില്‍ നിന്നുള്ള മാംസ ഉല്‍പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നതിനുള്ള ഹലാല്‍ സര്‍ട്ടിഫിക്കേഷന്‍ പ്രക്രിയ കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ കേന്ദ്രസര്‍ക്കാര്‍ വിശദമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഇറക്കിയിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് ഇപ്പോള്‍ 15 രാജ്യങ്ങളിലേക്കുള്ള കയറ്റുമതിക്കായി വിജ്ഞാപനം ഇറക്കിയത്. കയറ്റുമതിയും ഇറക്കുമതിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന വാണിജ്യമന്ത്രാലയത്തിന് കീഴിലുള്ള  വിഭാഗമാണ് ഡി.ജി.എഫ്.ടി.

ഹലാല്‍ സാക്ഷ്യപ്പെടുത്തിയ മാംസത്തിന് ഈ രാജ്യങ്ങളിലുള്ള കൂടിയ ആവശ്യമാണ് തീരുമാനത്തിന് പിന്നില്‍. ആഗോള വിപണിയില്‍ ഇന്ത്യന്‍ ഹലാല്‍ ഉല്‍പന്നങ്ങളുടെ വിശ്വാസ്യത വര്‍ധിപ്പിക്കാന്‍ പുതിയ നയംമാറ്റം സഹായിക്കുമെന്നും വരും വര്‍ഷങ്ങളില്‍ മാംസകയറ്റുമതി വ്യാപാരം വന്‍തോതില്‍ വളരുമെന്ന് പ്രതീക്ഷിക്കുന്നതായും ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments