കാട്ടൂർ: കുടുംബത്തിലെ പ്രശ്നങ്ങളും കഷ്ടതകളും അറബി ജ്യോതിഷം വഴി മാറ്റിത്തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് സ്ഥാപനത്തിലേക്ക് വിളിച്ചുവരുത്തി യുവതി ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. ഒറ്റപ്പാലം പാലക്ക പറമ്പിൽ വീട്ടിൽ യൂസഫലി (45)യെയാണ് കാട്ടൂർ പോലീസ് അറസ്റ്റ് ചെയ്തത്. അറബി ജ്യോതിഷം നടത്തുന്ന യൂസഫലിയെ കാണാൻ ചെല്ലാറുള്ള യുവതിയെയാണ് കഴിഞ്ഞ ഞായറാഴ്ച കാറളം കീഴ്ത്താണിയിലുള്ള പ്രതിയുടെ സ്ഥാപനത്തിലേക്ക് വിളിച്ച് വരുത്തി ലൈംഗികമായി പീഡിപ്പിച്ചത്. കഴിഞ്ഞവർഷമാണ് സംഭവം. വിവരം പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ പ്രതി ചികിത്സക്കാണെന്ന് പറഞ്ഞ് യുവതിയിൽ നിന്നും 1,55000 രൂപയും 8 പവൻ സ്വർണ്ണാഭാരണങ്ങൾ കൈക്കലാക്കുകയും ചെയ്തിരുന്നു. പിന്നീട് വിവരം പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. സ്ത്രീകളെ വിളിച്ച് വരുത്തി ചികിത്സയാണെന്ന് തെറ്റിദ്ധരിപ്പിച്ച് അജ്ഞാത വസ്തു പ്രതിയുടെ കൈയ്യിൽ തിരുമ്മി സ്ത്രീകളുടെ നെറ്റിയിൽ തിരുമ്മിയും മൂക്കിൽ മണപ്പിച്ചും പാതി മയക്കിയും തളർത്തി കിടത്തിയുമാണ് ഇയാൾ പീഢിപ്പിച്ചിരുന്നത്. പരാതി ലഭിച്ചതോടെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. കാട്ടൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ബൈജു ഇ.ആർ, സബ് ഇൻസ്പെക്ടർ ബാബു ജോർജ്.പി, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടമാരായ സിന്ധു, മിനി, സീനിയർ സിവിൽ പോലീസ് ഓഫീസർ മാരായ ധനേഷ്.സി.ജി, ഷൗക്കർ, രാഹുൽ, ഹരിശങ്കർ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.