Tuesday, September 17, 2024

തൃശൂർ റെയിൽവേ സ്റ്റേഷനിൽ നവജാത  ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം അന്വേഷിക്കാൻ 9 അംഗ പ്രത്യേക സംഘം

തൃശൂർ: തൃശൂർ റെയിൽവേ സ്റ്റേഷനിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം അന്വേഷിക്കാൻ 9 അംഗ  പ്രത്യേക സംഘത്തെ രൂപീകരിച്ചു. തൃശൂർ, പാലക്കാട്, ഷൊർണൂർ റെയിൽവേ പോലീസ്  സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥരാണ് അന്വേഷണ സംഘത്തിൽ ഉള്ളത്. അതിനിടെ കുട്ടിയുടെ  മരണത്തിൽ അസ്വാഭാവികതയില്ലെന്ന പോസ്റ്റ്മോർട്ടം പ്രാഥമിക റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തവന്നു. കുട്ടിയെ  പ്രസവിച്ച്  5 മുതൽ 8 ദിവസം വരെ ആയെന്നും കുട്ടിയുടെ തൂക്കം ഒരു കിലോ ഇരുന്നൂറ്‌ ഗ്രാം ആണെന്നും  പോസ്റ്റ്മോർട്ടത്തിൽ  കണ്ടെത്തി. ഈ ദിവസങ്ങളിൽ  തൃശൂർ, പാലക്കാട്‌  ജില്ലകളിലെ സർക്കാർ – സ്വകാര്യ ആശുപത്രികളിൽ  പ്രസവിച്ച ഈ തൂക്കത്തിലുള്ള  ആൺ കുട്ടികളുടെ  വിവരങ്ങൾ പോലീസ്  ആരായും. ഇതിനായി രണ്ടു ജില്ലകളിലെയും ഡി.എം.ഒ മാർക്ക്‌ കത്ത് നൽകാനും അന്വേഷണ സംഘ തീരുമാനിച്ചു. ഞായറാഴ്ച രാവിലെയാണ് റെയിൽവേ സ്റ്റേഷനിലെ മേൽപ്പാലത്തിൽ ബാഗിലാക്കി ഉപേക്ഷിച്ച നിലയിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments