ഗുരുവായൂർ: ഏകാദശിയുടെ ഭാഗമായി ക്ഷേത്രത്തിൽ കോടതി വിളക്ക് ആഘോഷിച്ചു. രാത്രി വിളക്കാചാരത്തിന് ഗുരുവായൂരപ്പൻ എഴുന്നള്ളിയപ്പോൾ പതിനായിരത്തോളം നെയ്ത്തിരികൾ പ്രഭ ചൊരിഞ്ഞു. അഞ്ച് ഇടയ്ക്കകളും അഞ്ച് നാഗസ്വരങ്ങളും അകമ്പടിയായി. അടിയന്തിരമാരാർ കൃഷ്ണകുമാറും തിരുവില്വാമല ഹരിയും ഇടക്കയ്ക്കും ഗുരുവായൂർ മുരളിയും വടശ്ശേരി ശിവദാസനും നാഗസ്വര നിരയ്ക്കും നേതൃത്വം നൽകി. രാവിലെയും ഉച്ചകഴിഞ്ഞും പഞ്ചാരിമേളത്തോടെയായിരുന്നു കാഴ്ചശീവേലി. രാവിലെ ക്ഷേത്രത്തിനു പുറത്ത് പാണ്ടിമേളവും നടന്നു. കക്കാട് രാജപ്പൻ മേളം നയിച്ചു. രാവിലെ മുതൽ രാത്രി വരെ ഓഡിറ്റോറിയത്തിൽ കലാപരിപാടികളും അരങ്ങേറി. ഇന്ന് കനറാ ബാങ്കിന്റെ ഏകാദശി വിളക്ക് ആഘോഷിക്കും.