Friday, September 20, 2024

എടപ്പാളിൽ ലോറി കയറി മരിച്ച സ്ത്രീയെ തിരിച്ചറിഞ്ഞു; മരിച്ചത് പാവറട്ടിയിലെ കൊലക്കേസ് പ്രതി ഹംസവല്ലി

എടപ്പാൾ: റോഡരികിൽ കിടന്നുറങ്ങുമ്പോൾ ലോറി കയറി മരിച്ച സ്ത്രീ കൊലപാതകക്കേസിലെ പ്രതി. തിരിച്ചറിയാതെ മഞ്ചേരി മെഡിക്കൽ കോളേജ് മോർച്ചറിയിൽ മൃതദേഹം സൂക്ഷിച്ചശേഷം ചങ്ങരംകുളം പോലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവത്തിലെ ചുരുളഴിഞ്ഞത്. തമിഴ്‌നാട് സ്വദേശിനിയും കടവല്ലൂരിൽ താമസക്കാരിയുമായിരുന്ന ഹംസവല്ലി(50) യാണ് മരിച്ചത്.

2018-ൽ പാവറട്ടിയിൽ നടന്ന ഒരു കൊലപാതകക്കേസിലെ മൂന്നു പ്രതികളിലൊരാളാണ് ഹംസവല്ലി. ഇവരും ഭർത്താവ് തമിഴ്‌നാട് സ്വദേശി പരേതനായ കിച്ചപ്പിള്ളിയും പാവറട്ടിയിലാണ് കഴിഞ്ഞിരുന്നത്. പാർത്ഥീവൻ എന്നയാളുമായി ഹംസവല്ലി പ്രണയത്തിലായിരുന്നു. ഇതിനിടെ ഇവരെ പീഡിപ്പിക്കാനെത്തിയ ഒരാളുമായി വാക്കേറ്റമുണ്ടായി. തുടർന്ന് മൂവരും ചേർന്ന് കൊലപ്പെടുത്തി. ഈ കേസിൽ അറസ്റ്റിലായ മൂന്നുപേരിൽ കിച്ചപ്പിള്ളി വിചാരണക്കിടെ ജയിലിൽവെച്ച് മരിച്ചു. പാർത്ഥീവൻ ഇപ്പോൾ ജാമ്യത്തിലിറങ്ങിയിട്ടുണ്ട്.

ഇക്കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ എടപ്പാൾ-തൃശ്ശൂർ റോഡരികിൽ കിടന്നുറങ്ങുകയായിരുന്ന ഹംസവല്ലി പച്ചക്കറിക്കടയിലെ മാലിന്യം കയറ്റാൻ വന്ന ലോറി കയറിയാണ് മരിച്ചത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments