Friday, September 20, 2024

പുതുവർഷത്തിൽ ഗുരുവായൂരപ്പന് മുന്നിൽ ദമയന്തിയാവാൻ വയനാട് കളക്ടർ ഗീത

ഗുരുവായൂർ: പുതുവർഷാരംഭത്തിൽ ഗുരുവായൂരിൽ നളചരിതം ഒന്നാം ദിവസത്തിലെ ദമയന്തിയാകുന്നത് ഒരു ‘വിഐപി’യാണ്. വയനാട് കലക്ടർ എ.ഗീത. ഏറെക്കാലമായി മനസിലുണ്ടായിരുന്ന ആഗ്രഹമാണ് പുതുവർഷത്തിൽ സഫലമാകുന്നത്. പാലക്കാട് സ്വദേശിയായ ഗീത മൂന്നാം വയസ്സുമുതൽ ഭരതനാട്യവും മോഹിനിയാട്ടവും പഠിച്ചിട്ടുണ്ട്. ഒട്ടേറെ അരങ്ങുകളിൽ ചിലങ്കയണിയുകയും ചെയ്തു. ഈ അനുഭവത്തിൽ നിന്നാണ് കഥകളി പഠിക്കണമെന്ന ആഗ്രഹമുണ്ടായത്.
വയനാട്ടിൽ കഥകളി ശിൽപശാലയ്‌ക്കെത്തിയ കോട്ടയ്‌ക്കൽ പി.എസ്‌.വി നാട്യസംഘം അധ്യാപകനും കഥകളി നടനുമായ കോട്ടയ്‌ക്കൽ സി.എം ഉണ്ണിക്കൃഷ്ണനോട് താൽപര്യം അറിയിക്കുകയായിരുന്നു. അങ്ങനെ ഒരു വർഷം മുൻപ് ഓൺലൈൻ വഴി പഠനം തുടങ്ങി. പിന്നീട് ഉണ്ണിക്കൃഷ്ണൻ വയനാട്ടിലെത്തി പഠിപ്പിച്ചു. കലക്ടർ പലപ്പോഴായി കോട്ടയ്‌ക്കലിലുമെത്തി.മുൻ അഡീഷനൽ നിയമ സെക്രട്ടറിയായ ഭർത്താവ് എസ്.ജയകുമാർ നായരും ബെംഗളൂരുവിൽ ഐടി ഉദ്യോഗസ്ഥനായ മകൻ വിശ്വനാഥും പിന്തുണയുമായി ഒപ്പം നിന്നു. സർക്കാരിന്റെ പ്രത്യേക അനുമതിയോടെയാണ് പഠനവും അരങ്ങേറ്റവുമെല്ലാം. ദമയന്തിയുടെ ഭാഗം മുതൽ ഹംസത്തിന്റെ ഭാഗം കഴിയുന്നതുവരെയുള്ള കഥയാണ് ഗുരുവായൂരിൽ വൈകിട്ട് ഏഴിനും എട്ടരയ്‌ക്കുമിടയിൽ അവതരിപ്പിക്കുന്നത്

RELATED ARTICLES
- Advertisment -

Most Popular

Recent Comments