Friday, September 20, 2024

അച്ഛനേയും അമ്മയേയും വെട്ടിക്കൊലപ്പെടുത്തിയ കേസ്: മകനുമായി തെളിവെടുപ്പു നടത്തി; കൂസലില്ലാതെ പ്രതി

തൃശൂർ: വെള്ളിക്കുളങ്ങര ഇഞ്ചകുണ്ടിൽ അച്ഛനേയും അമ്മയേയും വെട്ടിക്കൊലപ്പെടുത്തിയ കേസിൽ മകൻ അനീഷിനെ സ്ഥലത്തെത്തിച്ച് ഇന്ന് തെളിവെടുത്തു. ഇഞ്ചകുണ്ട് കുണ്ടിൽ കുട്ടൻ, ഭാര്യ ചന്ദ്രിക എന്നിവരെയാണ് മകൻ അനീഷ് കൊലപ്പെടുത്തിയത്. കഴിഞ്ഞ ഞായറാഴ്‌ച‌ രാവിലെയായിരുന്നു കൊലപാതകം. വീടിന് മുമ്പിലെ റോഡരികിലാണ് മൃതദേഹങ്ങള്‍ കിടന്നിരുന്നത്. വൻ പോലീസ് സന്നാഹത്തിലാണ് അനീഷിനെ തെളിവെടുപ്പിനെത്തിച്ചത്. ആക്രമണവും കൊലപാതകവും പോലീസിനോട് വിശദീകരിക്കുമ്പോഴും യാതൊരു കൂസലുമില്ലാതെയായിരുന്നു അനീഷിന്റെ ഭാവം. തെളിവെടുപ്പിനെത്തിച്ചതറിഞ്ഞെത്തിയ നാട്ടുകാരെ കണ്ടപ്പോഴും ഒരു ഭാവഭേദവുമില്ലാതെയായിരുന്നു അനീഷ് നടന്നിരുന്നത്. അനീഷും മാതാപിതാക്കളും തമ്മില്‍ വീട്ടില്‍ വഴക്കിടുന്നത് പതിവായിരുന്നു. ഞായറാഴ്‌ച രാവിലെയും വഴക്കുണ്ടായി. തുടര്‍ന്ന് അനീഷ് മാതാപിതാക്കളെ വെട്ടുകത്തി കൊണ്ട് ആക്രമിച്ചു. രക്ഷപ്പെടാനായി മാതാപിതാക്കള്‍ വീടിന് പുറത്തേക്ക് ഇറങ്ങിയോടിയെങ്കിലും പിന്തുടര്‍ന്നെത്തിയ അനീഷ് ഇരുവരെയും വീടിന് മുമ്പിലുള്ള റോഡിലിട്ട് വെട്ടിക്കൊല്ലുകയായിരുന്നു. ഇവിടെ നിന്നും രക്ഷപ്പെട്ട അനീഷ് പുലർച്ചെയാണ് തൃശൂർ സിറ്റി പോലീസ് കമ്മീഷണറുടെ ഓഫീസിൽ കീഴടങ്ങുകയായിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments