Friday, September 20, 2024

ഖത്തർ ലോകകപ്പ് സ്റ്റേഡിയത്തെ ആർ.എസ്.എസ് നിർമിച്ച 6000 ബെഡ്ഡുള്ള കോവിഡ് സെന്ററാക്കി സംഘ്പരിവാർ വ്യാജ പ്രചരണം

തൃശൂർ: 2022ലെ ഫിഫ ലോകകപ്പ് ഫുട്ബോൾ ലോകകപ്പിനുള്ള ഖത്തർ സ്റ്റേഡിയത്തെ ആർഎസ്എസ് നിർമിച്ച കോവിഡ് സെന്ററാക്കി സമൂഹമാധ്യമങ്ങളിൽ സംഘ്പരിവാർ വ്യാജ പ്രചാരണം. 2020 മുതൽ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിക്കുന്ന ചിത്രമാണ് സംഘ്പരിവാർ കേന്ദ്രങ്ങൾ വീണ്ടും ഉയർത്തിക്കൊണ്ടുവന്നത്.

”രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ കോവിഡ് കെയര്‍ സെന്റര്‍. ഇന്‍ഡോറില്‍ 45 ഏക്കറില്‍ നാല് ഓക്‌സിജന്‍ പ്ലാന്റുകൾ ഉള്‍പ്പെടെ ആര്‍എസ്എസ് നിര്‍മിച്ച 6000 ബെഡ്ഡുള്ള കോവിഡ് കെയര്‍ സെന്റര്‍’- എന്നാണ് ഇതിനു മുകളില്‍ എഴുതിയിരിക്കുന്നത്. ഇതിന്റെ താഴെ മൂലയില്‍ രാമന്റേയും ലക്ഷ്മണന്റേയും ചിത്രവും വച്ചിട്ടുണ്ട്.

വ്യാജ പ്രചാരണത്തിനെതിരെ കോൺഗ്രസ് നേതാവും മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ ദിഗ് വിജയ് സിങ് രംഗത്തെത്തി. ആർഎസ്എസ് എന്നാൽ നുണകളുടെ നേതാവാണ്. ഖത്തർ സ്റ്റേഡിത്തെ ആർഎസ്എസ് നിർമിച്ച കോവിഡ് കേന്ദ്രമാക്കിയിരിക്കുന്നുവെന്ന് ചിത്രം സഹിതം ദിഗ്വിജയ് സിങ് ഫേസ്ബുക്കിൽ കുറിച്ചു. 

https://www.facebook.com/603089303044139/posts/4436026423083722/

സംഘ്പരിവാർ വ്യാജ പ്രചരണത്തിനെതിരെ ട്രോളുകളും വിമർശനങ്ങളും ഉയർന്നിട്ടുണ്ട്.

ഖത്തറിലെ അൽഖോറിൽ നിർമിച്ച അൽ ബെയ്ത് സ്റ്റേഡിയത്തിന്റെ ചിത്രമാണ് ആർഎസ്എസ് കേന്ദ്രങ്ങൾ വ്യാച പ്രചാരണത്തിന് ഉപയോഗിക്കുന്നത്. പൗരാണിക അറബ് തമ്പുകളുടെ മാതൃകയിൽ നിർമിച്ച സ്റ്റേഡിയത്തിൽ 60000 പേർക്കുള്ള ഇരിപ്പിടം ഒരുക്കിയിട്ടുണ്ട്. 

അൽ ബെയ്ത് സ്റ്റേഡിയം അതിശയകരമായിരിക്കുന്നെന്നും അറബ് ശൈലിയിലുള്ള മാതൃക ഏറെ മികച്ചു നിൽക്കുന്നതാണെന്നും സന്ദർശനം നടത്തിയ ശേഷം ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ പ്രസ്താവിച്ചിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments