Wednesday, September 18, 2024

സംസ്ഥാനം അവയവ മാഫിയയുടെ കൈപ്പിടിയിൽ.അന്വേഷണവുമായി ക്രൈം ബ്രാഞ്ച്.

കൊടുങ്ങല്ലൂരിൽ ഒരു കോളനിയിൽ നിരവധി ആളുകൾ വൃക്ക കൈമാറിയതായി സൂചന..

തിരുവനന്തപുരം: കേരളത്തിൽ അവയവക്കച്ചവടം വ്യാപകമെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തൽ.
സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത ക്രൈംബ്രാഞ്ച് അന്വഷണം തുടങ്ങി. ആരെയും കേസിൽ പ്രതിയാക്കാതെയാണ് എഫ്.ഐ.ആർ തയാറാക്കിയത്.
തൃശൂർ ക്രൈംബ്രാഞ്ച് എസ്.പിക്കാണ് അന്വേഷണ ചുമതല. കഴിഞ്ഞ രണ്ടു വർഷത്തിനിടെ വ്യാപകമായി അനധികൃത അവയവ ഇടപാടുകൾ നടന്നുവെന്ന ഐ.ജി എസ്. ശ്രീജിത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഡി.ജി.പി ലോകനാഥ് ബെഹ്റയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഏറ്റവുമധികം അനധികൃത അവയവ കൈമാറ്റം നടന്നത് കൊടുങ്ങല്ലൂർ മേഖലയിലാണെന്നാണ് റിപ്പോർട്ടുകൾ. ചില സർക്കാർ ജീവനക്കാർക്കും ഇത്തരം ഇടപാടുകളിൽ ബന്ധമുണ്ടെന്നും കിഡ്നി അടക്കമുള്ള അവയവങ്ങൾ നിയമവിരുദ്ധമായി ഇടനിലക്കാർ വഴി വിൽക്കുന്നുണ്ടെന്നുമാണ് ക്രൈം ബ്രാഞ്ച് റിപ്പോർട്ട്.
കൊടുങ്ങല്ലൂരിൽ ഒരു കോളനിയിൽ നിരവധി ആളുകൾ വൃക്ക കൈമാറിയതായി കണ്ടെത്തി. ഇവരെല്ലാം നിർധന കുടുംബാംഗ ങ്ങളാണ്. വിവിധ കാലഘട്ടങ്ങളിലായി , വിവിധ ആശുപത്രികളിലായിട്ടാണ് ഇവർ വൃക്കകൾ കൈമാറിയതെന്നാണ് കണ്ടെത്തിയിട്ടുള്ളത് .

സംസ്ഥാനത്ത് അവയവദാനവുമായി ബന്ധപ്പെട്ട് വൻ മാഫിയ പ്രവർത്തിക്കുന്നതായി 2018 ൽ തന്നെ മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും പരാതി നൽകിയിരുന്നതായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ വെളിപ്പെടുത്തി. സർക്കാരിന്റെ മൃതസഞ്ജീവനി പദ്ധതി അട്ടിമറി ക്കുകയും കൊള്ള ലാഭം കൊയ്യുകയുമായിരുന്നു ഈ മാഫിയ. സർക്കാർ തലത്തിലെ ചില ജീവനക്കാർ ഇതിന് കൂട്ടുനിന്നുവെന്നും ഐ.എം.എ ആരോപിച്ചു .

വളരെ നിർധനരായവരെയാണ് അവയവക്കച്ചവട മാഫിയ ഏജന്റുമാർ ഇരയാക്കുന്നതെന്നും , അവയവ കൈമാറ്റത്തിൽ സാമ്പത്തിക ചൂഷണം നടക്കുന്നുണ്ടെന്നും ഐ.ജി ശ്രീജിത്ത് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നുണ്ട്. സർക്കാരിൽ പദ്ധതിയായ മൃതസഞ്ജീവനിയിൽ രജിസ്റ്റർ ചെയ്ത് അതിൽ അംഗമായിട്ടുള്ള 35 ആശുപത്രികൾ വഴി മാത്രമേ അവയവക്കെെമാറ്റം നടത്താവൂ എന്നാണ് നിലവിലുള്ള നിയമം. എന്നാൽ ഇത്തരത്തിൽ രജിസ്റ്റർ ചെയ്യാതെയും ചെയ്തും അവയവകൈമാറ്റം നടക്കുന്നവെന്നാണ് ഐ.ജിയുടെ അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത് .

RELATED ARTICLES
- Advertisment -

Most Popular

Recent Comments